ഇതൊരു പുതിയ പാതയാണ്. ചുറ്റുമുണ്ടായിരുന്ന ഹാലൊജൻ പ്രകാശങ്ങളുടെ ഭ്രമങ്ങളിൽ നിന്നകന്ന് ഒറ്റക്കൊരു യാത്ര. കണ്ണിൽ നനവുണ്ട്, നെഞ്ചിൽ മുറിവുണ്ട്. പാതയിരുളും മുൻപ് ഈ ദൂരം കടന്നുപോകണം. പോകാം ...
അത്രമേലുറ്റു നോക്കും മുൻപേ,
നിൻ മിഴിയിതൾ കൂമ്പി,യ-
നീൾ പീലിയിലിറ്റശ്രുവിൽ-
കണ്ടു ഞാൻ,
ഒരു വേള-
ഒരു മുഖം -
എൻ്റെത്!
നീണ്ടു,
മെല്ലിച്ച,
വിളറിയ,
കോപമെരിഞ്ഞ മുഖം!
പിന്നെ ചിലമ്പിച്ച-
വാക്കിലൊരു-
ചാട്ടുളി കോർത്തു-
നിൻ്റെ നെഞ്ചിൽ കുരുക്കിട്ടു,
പിന്നോട്ട് നോക്കാതെ പാഞ്ഞു;
മുഖപടം അഴിച്ചൊന്നലറുവാൻ!!