Wednesday, June 16, 2021

  "നോക്കാൽ  കവിത രചിച്ചോൻ്റെ 


വാക്കുകൾ  നോവാകുമ്പോൾ 


നാവു നിശബ്ദമാകുന്നു, 


രാവുമാപകലിനെപ്പോൽ  മൂകമാവുന്നു!


ഉള്ളുരുകിയ ഉപ്പുലാവകൾ 


പ്രളയമായൊഴുകി പരക്കുന്നു


ഉള്ളുപൊള്ളിച്ചെൻ ഉണ്മയെ മൂടിതുടങ്ങുന്നു.


ഊറ്റം കൊള്ളുമച്ചുഴിയിലെന്നുടലാഴും മുൻപേ... 


പ്രാണൻ പിടഞ്ഞതിലൊടുങ്ങും മുൻപേ...




ഒരു വേള ...


ഒരു മാത്ര ...


നിന്നെ ഞാൻ... പ്രണയമെന്നു  വിളിക്കട്ടെ !"

Wednesday, May 19, 2021

That Moment !

കവിളിണയിൽ കുംകുമനിറ-

മൊളിവാർന്നൊരു നൊടിയിൽ 

നീലാഞ്ജനമലിയുന്നൊരു

മിഴിയിതളുകൾ കൂമ്പി.


നാണത്താൽ വിറപൂണ്ടൊരു 

പനിനീർദലമൊന്നിൽ

മതിവരുവാതൊരുമാത്ര

മധു നീ മുകർന്നു !

Thursday, April 29, 2021

The Slave of Emotions

The greatest Intoxication 

Is when 

My impulse is pregnant with a poem. 

There my pen knows the pain 

Of giving birth

To the progeny of eternity. 

 

There I die, 

The bumptious idiot of discordant emotions. 

 

 Human, the slave of emotions!