പലപ്പോഴും തോന്നാറുണ്ട് വാക്കും വരയു൦ വർണ്ണമുമെല്ലാം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്ന്. ഗർഭപാത്രത്തിലെ ശിശു ഭൂജാതനാകും പോലെ ഓരോ സൃഷ്ടിയും കാലാനുഗതമായി മണ്ണിലേക്കും മനസ്സിലേക്കും പിന്നെ കാലത്തിനു തന്നെ അതീതമായി അനാദിയിലേക്കും പിറവിയെടുത്തു സീമകളില്ലാതെ ചരിക്കുന്നു.
അവിടെ കഥയോ കാഥികനൊ ഇല്ല.. അക്ഷരങ്ങളോ വർണമോ ഇല്ല... പകരം അമൂർത്തമായ ചിന്തകളുടെ കൂടിച്ചേരലുകളും കുടമാറ്റങ്ങളും മാത്രം.
ഒരാളുടെ ചിന്ത എഴുതപ്പെട്ടതോ കേൾക്കപ്പെട്ടതോ കാണുകയോ ചെയ്ത ബിംബങ്ങൾ സംവദിച്ച ആശയങ്ങളുമായി പുതിയയിഴകൾ നെയ്തു ആത്മാവിനോട് തുന്നിച്ചേർക്കുന്നു.
ആഴിയിൽ നിന്ന് അമ്പരത്തിലേക്കു നീരാവിയായി ഉയർന്നു പൊങ്ങിയ മഴ അനാദിയിൽ നിന്ന് ആത്മാവിലേക്കെന്ന പോലെ പ്രവഹിച്ചു ഒഴുകിപ്പരന്നു ഒടുവിൽ ഉറവിടത്തിൽ തന്നെ ലയിച്ചു ചേരുന്നു.
കല മനുഷഹൃത്തിലെന്നെ പോലെ... !
